Sunday, February 7, 2010


നിണം, മനുഷ്യന്റെ രോമ കൂപങ്ങളെ
തഴുകി ഒഴുകി പുഴ പോലെ,
രുധിരം കണ്ടറച്ചുനില്‍ക്കുമീ
കുരുവിപ്പെണ്ണിന്‍ തുറിച്ച കണ്ണുകള്‍,
ഭയപ്പെടുത്തുന്നു എന്നെയും.
സത്യമോ, മിഥ്യയോ തിരിച്ചറിയുവാന്‍,
സത്യ ധര്‍മങ്ങളെ എത്തിപ്പിടിക്കുവാന്‍
വെമ്പുനുവോ? വിളറി തളര്ര്‍ന്നോരാ മിഴികള്‍.
മിഴിയൊന്നു ചിമ്മി തുറന്നാല്‍ മറക്കാം
ഭീഭത്സമാം രുധിര രൂപം,
പക്ഷെ ! ;
അകലെയെങ്ങോ മുങ്ങിമറയുന്നു അര്‍ക്കനും
നീറിപ്പുകയും മനവുമായ്
മിഴി ചിമ്മി തുറന്നോടിയോളിക്കുന്നു കുരുവിപെണ്ണും.

നേര്‍ത്ത സൂര്യ രശ്മിയില്‍ വെട്ടിത്തിളങ്ങി
ഒഴുകി തളര്‍ന്ന രുധിരം മാത്രം ശേഷിക്കുന്നു അവിടെ;
രക്ത ഭൂമിയായി അണിഞ്ഞൊരുങ്ങി ഭൂമി ദേവിയും.

2 comments:

  1. രക്ത ഭൂമിയായി അണിഞ്ഞൊരുങ്ങി ഭൂമി ദേവിയും...
    ഓരോ കാഴ്ചയും മിഴി ചിമ്മുവാന്‍ പ്രേരിപ്പിക്കുന്നു സത്യം ...

    ReplyDelete